സഭാശുശ്രൂഷകൻ ഭവനസന്ദർശനത്തിനു ചെന്നപ്പോൾ ഗൃഹനായിക മെതിച്ച നെല്ല് കളത്തിൽ കൂമ്പാരമായി കൂട്ടുകയായിരുന്നു. ശുശ്രൂഷകൻ പറഞ്ഞു: “ദൈവം ഇത്രത്തോളം നല്ല വിളവു തന്നല്ലോ. സ്തോത്രം.” എന്നാൽ ആ സ്ത്രീ കളത്തിൽ കൂട്ടിയിട്ടിരുന്ന ഒരു ചെറിയ കൂമ്പാരം പതിര് അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയിട്ട് പരാതിപ്പെട്ടു: “കണ്ടോ, ഇത്രയും പതിരാണ്. എന്തു ചെയ്യും?”.
അടുത്ത വിളവെടുപ്പുസമയത്ത് സഭാശുശ്രൂഷകൻ ചെന്നപ്പോൾ നെല്ല് വീണ്ടും വലിയ കൂമ്പാരമായി കൂട്ടിയിരിക്കുന്നു. പതിരിന്റെ കൂമ്പാരം കാണാനേയില്ല. ശുശ്രൂഷകൻ സ്ത്രീയോട് “ദൈവം ഇത്തവണ കൂടുതൽ നല്ല വിളവു തന്നല്ലോ. പതിരൊട്ടും ഇല്ലല്ലോ.”
പരാതിക്കാരിയായ സ്ത്രീയുടെ മറുപടി ഇങ്ങനെ: “പതിരില്ല. ശരിയാ. പക്ഷേ ഞാനിനി കോഴികൾക്കു തിന്നാൻ എന്തോ കൊടുക്കും?”
(കൊലോ. 3:17)
പരാതിയും പിറുപിറുപ്പും

What’s New?
- ലൗകികമായ ഉപദേശങ്ങൾ അനുവദിക്കപ്പെടരുത് – WFTW 03 ഓഗസ്റ്റ് 2025
- നിങ്ങൾ ലോകത്തിൻ്റെ വെളിച്ചം ആകുന്നു – WFTW 27 ജൂലൈ 2025
- യഥാർത്ഥ ശിഷ്യന്മാർ എപ്പോഴും എണ്ണത്തിൽ ചുരുക്കമായിരിക്കും – WFTW 20 ജൂലൈ 2025
- യേശുവിനു വേണ്ടി നിങ്ങൾ ഉപദ്രവിക്കപ്പെടുമ്പോൾ സന്തോഷിച്ചുല്ലസിപ്പിൻ – WFTW 13 ജൂലൈ 2025
- പരിശുദ്ധാത്മാവിനാൽ നിറയപ്പെടുക
- നീതിക്കു വേണ്ടി ഉപദ്രവിക്കപ്പെടുന്നത് സ്വർഗ്ഗരാജ്യത്തിലേക്കു നയിക്കുന്നു – WFTW 6 ജൂലൈ 2025
- നമ്മുടെ ഹൃദയങ്ങളിൽ ന്യായവിധിയുടെ മേൽ കരുണ വിജയിക്കണം – WFTW 29 ജൂൺ 2025
- സമാധാനം ഉണ്ടാക്കുന്നവർ ദൈവത്തിൻ്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും – WFTW 22 ജൂൺ 2025
- നാം ഓരോരുത്തരുടെയും ജീവിതങ്ങൾക്ക് വേണ്ടി ദൈവത്തിന് ഒരു പ്രത്യേക പദ്ധതിയുണ്ട് – WFTW 15 ജൂൺ 2025
- ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ – WFTW 08 ജൂൺ 2025