പരാതിയും പിറുപിറുപ്പും

close up photo of rice on person s hand

സഭാശുശ്രൂഷകൻ ഭവനസന്ദർശനത്തിനു ചെന്നപ്പോൾ ഗൃഹനായിക മെതിച്ച നെല്ല് കളത്തിൽ കൂമ്പാരമായി കൂട്ടുകയായിരുന്നു. ശുശ്രൂഷകൻ പറഞ്ഞു: “ദൈവം ഇത്രത്തോളം നല്ല വിളവു തന്നല്ലോ. സ്തോത്രം.” എന്നാൽ ആ സ്ത്രീ കളത്തിൽ കൂട്ടിയിട്ടിരുന്ന ഒരു ചെറിയ കൂമ്പാരം പതിര് അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയിട്ട് പരാതിപ്പെട്ടു: “കണ്ടോ, ഇത്രയും പതിരാണ്. എന്തു ചെയ്യും?”.

അടുത്ത വിളവെടുപ്പുസമയത്ത് സഭാശുശ്രൂഷകൻ ചെന്നപ്പോൾ നെല്ല് വീണ്ടും വലിയ കൂമ്പാരമായി കൂട്ടിയിരിക്കുന്നു. പതിരിന്റെ കൂമ്പാരം കാണാനേയില്ല. ശുശ്രൂഷകൻ സ്ത്രീയോട് “ദൈവം ഇത്തവണ കൂടുതൽ നല്ല വിളവു തന്നല്ലോ. പതിരൊട്ടും ഇല്ലല്ലോ.”

പരാതിക്കാരിയായ സ്ത്രീയുടെ മറുപടി ഇങ്ങനെ: “പതിരില്ല. ശരിയാ. പക്ഷേ ഞാനിനി കോഴികൾക്കു തിന്നാൻ എന്തോ കൊടുക്കും?”
(കൊലോ. 3:17)