മരണത്തിലൂടെ ജീവനിലേക്ക്


കോളജ് വിദ്യാർത്ഥികളുടെ ഇടയിൽ ഒരു സുവിശേഷയോഗത്തിനു ചെന്നതാണ് കാർലിൽ മാർണി എന്ന സുവിശേഷകൻ. മീറ്റിംഗിനിടെ സമ്പന്നനും മിടുക്കനും സുമുഖനുമായ ഒരു കോളജ് വിദ്യാർത്ഥി എഴുന്നേറ്റു നിന്നു ചോദിച്ചു. “ഡോ, മാർണി, നിത്യജീവനെക്കുറിച്ചു നിങ്ങൾ എന്താണു വിശ്വ സിക്കുന്നതെന്ന് എന്നോടു പറയുക”

ഡോ. മാണി: “താങ്കളോട് ഇപ്പോൾ എനിക്ക് അതിനെക്കുറിച്ചു പറയുവാൻ കഴിയുകയില്ല”

വിദ്യാർത്ഥി: “എന്തുകൊണ്ട്?”

ഡോ.മാർന്ന “കാരണം നിങ്ങൾക്കു പറത്താൻപതോ ഇരുപതോ വയസ്സു പ്രായമേയുള്ളു. താങ്കൾ നിരാശ, ഹൃദയത്തകർച്ച, പരാജയം ഇവയൊന്നും അറിഞ്ഞിട്ടില്ല. ചുരുക്കത്തിൽ താങ്കൾക്കു മരണത്തെക്കുറിച്ച് എന്താണ് അറിയാവുന്നത് 45 വയസ്സാകുമ്പോൾ വരിക. അപ്പോൾ നിത്യജീവനെക്കുറിച്ചു നമുക്ക് കൂടുതൽ അർത്ഥവത്തായി സംസാരിക്കാൻ കഴിയും.

ഈ രംഗത്തിനു സാക്ഷിയായിരുന്ന വില്യം വില്ലിമാൻ തന്റെ “Sighing for Eden’ എന്ന ഗ്രന്ഥത്തിൽ ഇതിനെക്കുറിച്ചു പറയുന്നതിങ്ങനെ പ്രായമുള്ളവരാട് മാത്രമേ നിത്യജീവനെക്കുറിച്ചു പറയാനാവൂ എന്നല്ല ഡോ, മാണി പറഞ്ഞതിന്റെ ചുരുക്കം. മറിച്ച് അദ്ദേഹം ഒരു ആത്മീയചിന്തയിലേക്കു വിരൽ ചൂണ്ടുകയായിരുന്നു. അതിതാണ്. മരണത്തെ അറിയാത്ത ഒരാൾക്കും ജീവനെ വിലമതിക്കുവാൻ കഴിയുകയില്ല. ഉയിർത്തെഴുന്നേറ്റ യേശുവിന നമുക്കു കണ്ണുനീരിനിടയിലൂടെ മാത്രമേ കാണാൻ കഴിയൂ. ‘ദുഃഖവെള്ളിയാഴ്ച’ അനുഭവിച്ചിട്ടില്ലാത്തവർക്ക് ‘ഈസ്റ്ററിന്റെ’ പ്രത്യാശ അനുഭവിച്ചറിയാൻ കഴിയുന്നതെങ്ങനെ ലോകം നൽകുന്ന പ്രതീക്ഷകളുടെ വ്യർത്ഥത ബോധ്യപ്പെട്ടിട്ടില്ലാത്തവർക്ക് പുനരുത്ഥാനത്തിന്റെ പ്രത്യാശയെക്കുറിച്ചു മതിപ്പു തോന്നുന്നുവോ? ചുരുക്കത്തിൽ മരണത്തിലൂടെ കടന്നാണു ജീവനിലേക്കു പ്രവേശിക്കുന്നത്.