ബൈബിളിലൂടെ : 1 തെസ്സലോനിക്യര്‍

സാത്താന് ഒരു ഭീഷണിയാകുക


2കൊരിന്ത്യര്‍ 12-ല്‍ സാത്താന്റെ ഒരു ദൂതന്‍ പൗലൊസിനെ നിരന്തരം ഉപദ്രവിക്കുവാന്‍ ദൈവം അനുവദിച്ചിരുന്നു എന്നു നാം കാണുന്നു. തന്റെ ശക്തി കുറഞ്ഞ ഭൂതങ്ങളെ സാധാരണ ക്രിസ്ത്യാനികളുടെ അടുത്തേക്കും താന്‍ തന്നെ പൗലൊസിന്റെ അടുത്തേക്കും എന്നതായിരുന്നു സാത്താന്റെ പരിപാടി. പൗലൊസ് പൂര്‍ണ്ണ സമര്‍പ്പണമുള്ള ഒരു ക്രിസ്ത്യാനി ആയിരുന്നതിനാലാണത്. ഇന്നും പൂര്‍ണ്ണ ഹൃദയത്തോടെ കര്‍ത്താവിനെ സേവിക്കുന്നു എന്നു തനിക്കു ബോധ്യമുള്ള കര്‍ത്തൃദാസന്മാരുടെ പിന്നാലെ നടക്കുകയാണു സാത്താന്‍ എന്നു ഞാന്‍ വിചാരിക്കുന്നു.

ഭൂതാത്മാക്കളിലും അധികാരത്തിന്റെ പല നിലകളുണ്ട്. തിന്മയുടെ വാഴ്ചകളെയും അധികാരങ്ങളെയും കുറിച്ച് ബൈബിള്‍ പറയുന്നു (എഫെ.6:12). ശക്തിയേറിയ ഭൂതാ ത്മാക്കള്‍ പൂര്‍ണ്ണസമര്‍പ്പണമുള്ള ക്രിസ്ത്യാനികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. ശക്തികുറഞ്ഞവ അര്‍ദ്ധമനസ്‌ക്കരായ ക്രിസ്ത്യാനികള്‍ക്കെതിരെയും. നിഗളികളും ധനസ്‌നേഹികളുമായ ക്രിസ്തീയ വേലക്കാരെ സാത്താന്‍ ശ്രദ്ധിക്കുന്നതേയില്ല. കാരണം അവര്‍ക്ക് തനിക്കെതിരെ ഒരു ദോഷവും ചെയ്യാന്‍ കഴിയില്ല എന്ന് അവനറിയാം. അവര്‍ വാസ്തവത്തില്‍ തങ്ങളേയും മറ്റുള്ളവരേയും നശിപ്പിക്കുക യാണെന്ന് അവനറിയാം.

നിരന്തരം ഉപദ്രവിച്ചു ശല്യപ്പെടുത്തേണ്ട ഒരു വ്യക്തിയായി നിങ്ങളെ സാത്താന്‍ കാണുന്നുണ്ടെങ്കില്‍ അതു തികച്ചും അഭിമാനകരമാണ്. കാരണം തന്റെ രാജ്യത്തിനു നിങ്ങളെ ഒരു ഭീഷണി ആയി അവന്‍ കാണുന്നു. പൗലൊസ് തെസ്സലോനി ക്യയിലേക്കു പോകുന്നതു സാത്താന്‍ തടഞ്ഞു. എന്നാല്‍ ദൈവം അതിനെ തന്റെ ഹിതം നിറവേറ്റുന്നതിനായി ഉപയോഗിച്ചു. എങ്ങനെ പൗലൊസിന്റെ ജഡത്തിലുള്ള ശൂലത്തെ തന്നെ താഴ്മയില്‍ നിലനിര്‍ത്തുവാന്‍ ദൈവം ഉപയോഗിച്ചുവോ അതുപോലെ. പൗലൊസിന് തെസ്സലോനിക്യയിലേക്കു പോകുവാന്‍ കഴിയാതിരുന്ന സ്ഥാനത്ത് അദ്ദേഹം തിമൊഥെയോസിനെ അവിടേക്ക് അയച്ചു (3:2). അതു തിമൊഥെയോസിനു പരിശീലനവും പക്വതയും ലഭിപ്പാന്‍ കാരണമായിത്തീര്‍ന്നു. ചിലപ്പോള്‍ മുതിര്‍ന്ന ശുശ്രൂഷകര്‍ക്കു ചില സ്ഥലങ്ങളില്‍ പോകാന്‍ കഴിയാതെ വരുന്നത് ഒരു നല്ല കാര്യമാണ്. കാരണം ഇളയ സഹോദരന്മാര്‍ക്ക് കടന്നു പോകു വാനും അനുഭവസമ്പത്തും പക്വതയും ലഭിപ്പാനും അത് അവസരമായിത്തീരും. അങ്ങനെ സാത്താന്റെ തന്ത്രങ്ങള്‍ അവനു തന്നെ തിരിച്ചടിയായിത്തീരും. നമ്മുടെ ശുശ്രൂഷയില്‍ നാം ദൈവഹിതത്തിനുള്ളില്‍ നില്‍ക്കുന്നു എങ്കില്‍ നമ്മുടെ ശുശ്രൂഷയുടെ ലക്ഷ്യത്തെ തകര്‍ക്കുവാന്‍ സാത്താനെ ദൈവം അനുവദിക്കുകയില്ല.

ദൈവത്തെ സേവിക്കുന്നത് പൗലൊസിന് അത്യന്തം സന്തോഷകരമായിരുന്നു. 2:19-ലും 3:9-ലും സന്തോഷത്തെ സൂചിപ്പിക്കുന്ന നിരവധി പ്രയോഗങ്ങള്‍ കാണാം. ”നിങ്ങളെച്ചൊല്ലി ഞങ്ങള്‍ സന്തോഷിക്കുന്ന സകല സന്തോഷത്തിനും…”(3:9). തങ്ങള്‍ ശുശ്രൂഷിക്കുന്നവരെക്കുറിച്ച് സന്തോഷിക്കുവാന്‍ ശുശ്രൂഷകര്‍ക്കു കഴിയുന്നി ല്ലെങ്കില്‍ അവരില്‍ ഗുരുതരമായ എന്തോ തകരാറുണ്ട്.



മാനുഷികബന്ധങ്ങളിലെ സ്‌നേഹം


1 തെസ്സലോനിക്യര്‍ 3:12,13-ല്‍ യഥാര്‍ത്ഥമായ വിശുദ്ധിയുള്ള ഒരു ഹൃദയം നമുക്ക് എങ്ങനെ പ്രാപിക്കാമെന്നത് നമുക്കു വായിക്കുവാന്‍ കഴിയും. ”ദൈവം നിങ്ങള്‍ തമ്മിലും എല്ലാവരോടുമുള്ള സ്‌നേഹം വര്‍ദ്ധിപ്പിച്ചു കവിയുമാറാക്കുകയും ഇങ്ങനെ ദൈവത്തിന്റെ മുമ്പാകെ വിശുദ്ധീകരണത്തില്‍ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ” എന്നു പൗലൊസ് ഇവിടെ പറയുന്നു. അങ്ങനെ യഥാര്‍ത്ഥ വിശുദ്ധി എന്നാല്‍ തമ്മിലുള്ള സ്‌നേഹം വര്‍ദ്ധിക്കുന്നതാണെന്നു നാം കാണുന്നു. നാം തമ്മില്‍ സ്‌നേഹിക്കുന്നു എങ്കില്‍ മാത്രമേ വിശുദ്ധിയില്‍ അനിന്ദ്യരായി സ്ഥിരീകരണം പ്രാപിക്കുന്നുള്ളു. അശുദ്ധ ചിന്തകളെ ഒഴിവാക്കുന്നതോ വസ്ത്രധാരണത്തിലെ ലാളിത്യമോ ആണ് വിശുദ്ധി എന്ന് വിചാരിക്കുന്നവര്‍ക്ക് ഒരു തിരുത്തലെന്ന നിലയില്‍ ഇതു പ്രാധാന്യ മര്‍ഹിക്കുന്നു. ഇത്തരം പല നല്ല ഗുണങ്ങളും തങ്ങളുടെ സ്വഭാവത്തിലുള്ളവര്‍ പെരുമാറ്റത്തില്‍ തികച്ചും സ്വാര്‍ത്ഥരായി കാണപ്പെടുന്നുണ്ട്. അവര്‍ തങ്ങളുടെ ആന്തരിക വിശുദ്ധിയില്‍ വലിയ ശ്രദ്ധയുളളവരെങ്കിലും മറ്റുള്ളവരുടെ ആവശ്യങ്ങ ളെക്കുറിച്ചും പ്രശ്‌നങ്ങളെക്കുറിച്ചും കരുതലുള്ളവരല്ല. മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ സ്‌നേഹത്തിലല്ല അവര്‍ വളരുന്നത്. മറ്റുള്ളവരോടുള്ള സ്‌നേഹത്തില്‍ അവര്‍ക്കു വളര്‍ച്ചയില്ല. അങ്ങനെയുള്ളവര്‍ വിശുദ്ധിയില്ലാത്തവരാണ്, പരീശ ന്മാരാണ്. മറ്റുള്ളവരോടുള്ള സ്‌നേഹം വര്‍ദ്ധിക്കുന്നതിലൂടെയാണ് ദൈവം നമ്മുടെ ഹൃദയങ്ങളെ അധികമധികം വിശുദ്ധിയില്‍ സ്ഥിരപ്പെടുത്തുന്നത്. മറ്റുള്ളവരോട് സ്‌നേഹത്തിന്റെ എരിവില്ലാത്തവരുടെ വിശുദ്ധി വ്യാജമാണ്. യഥാര്‍ത്ഥ വിശുദ്ധി ദൈവത്തോടുള്ള സ്‌നേഹവും സഹവിശ്വാസികളോടുള്ള സ്‌നേഹവും സകല മനുഷ്യരോടുമുള്ള സ്‌നേഹവുമാണ്. ഈ പാത പിന്തുടരുന്നവര്‍ കര്‍ത്താവിന്റെ വരവില്‍ അനിന്ദ്യരായി വെളിപ്പെടും വണ്ണം വിശുദ്ധിയില്‍ സ്ഥിരപ്പെടും (3:13).

4:1-8 വാക്യങ്ങളില്‍ ലൈംഗികമായ വിശുദ്ധിയെക്കുറിച്ച് പൗലൊസ് സംസാരിക്കുന്നു. 4:4-ന്റെ തര്‍ജ്ജമ രണ്ടു തരത്തിലാകാന്‍ സാധ്യതയുണ്ട്. അവിടെ ഉപയോഗിച്ചിരിക്കുന്ന ”പാത്രം” എന്ന പ്രയോഗം ”ഭാര്യ” എന്ന അര്‍ത്ഥത്തിലുമാകാം, ”സ്വന്തം ശരീരം” എന്ന അര്‍ത്ഥത്തിലുമാകാം.

അതിനര്‍ത്ഥം ഇപ്രകാരമായിരിക്കുവാന്‍ സാധ്യതയുണ്ട്. ”നിങ്ങളില്‍ ഓരോരുത്തനും സ്വന്തം ശരീരത്തെ വിശുദ്ധീകരണത്തിലും മാനത്തിലും നേടേണ്ടത് എങ്ങനെയെന്ന് അറിഞ്ഞുകൊള്ളേണം.” നമ്മുടെ ശരീരങ്ങളെ വിശുദ്ധമായും നിര്‍മ്മലവുമായി സൂക്ഷിക്കുവാന്‍ നാം പഠിക്കേണ്ടതുണ്ട്. കാരണം ദൈവത്തിന്റെ ഇഷ്ടം നമ്മുടെ ശുദ്ധീകരണമാണ് (4:3). ദൈവത്തിന്റെ ഇഷ്ടം എന്താണെന്നറി യാത്ത പല മേഖലകളും നമ്മുടെ ജീവിതത്തിലുണ്ട്. എന്നാല്‍ ഈ ഒരു മേഖലയില്‍ ദൈവത്തിന്റെ ഇഷ്ടം വ്യക്തമായും എന്താണെന്ന് നമുക്കറിയാം. ശുദ്ധീകരണം എന്നാല്‍ ലൗകികവും പാപകരവും ക്രിസ്തു തുല്യമല്ലാത്ത എല്ലാറ്റില്‍ നിന്നുമുള്ള വേര്‍പാടാണ്. ഇപ്രകാരമുള്ള എല്ലാ തിന്മകളില്‍ നിന്നും നമ്മെ സ്വതന്ത്രരാക്കുവാന്‍ നാം പഠിക്കേണ്ടതുണ്ട്. 4:4,5-ന്റെ അര്‍ത്ഥം ഇങ്ങനെയുമാകാം. ”നിങ്ങളില്‍ ഓരോരു ത്തന്‍ സ്വന്തം ഭാര്യയെ വിശുദ്ധീകരണത്തിലും മാനത്തിലും നേടേണ്ടത് എങ്ങനെ യെന്ന് അറിഞ്ഞുകൊള്ളണം.” അതിനര്‍ത്ഥം വിശുദ്ധവും നിര്‍മ്മലവുമായ രീതിയിലാ യിരിക്കണം നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ തിരഞ്ഞെടുക്കേണ്ടത്. അശുദ്ധമായ പല രീതികള്‍ ഭാര്യയെ തിരഞ്ഞെടുക്കുന്നതില്‍ ലോകത്തിനുണ്ട്. സ്ത്രീധനത്തിന്റെ കാഴ്ചപ്പാടില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് അത്തരം ഒരു രീതിയാണ്. നിങ്ങള്‍ വിശുദ്ധമായ ഒരു കാഴ്ചപ്പാടിലാണോ ഭാര്യയെ തിരഞ്ഞെടുക്കുന്നത് അതോ അതില്‍ ലോകം വയ്ക്കുന്ന നിലവാരങ്ങളാണോ നിങ്ങളും വയ്ക്കുന്നത്? കാമവികാരത്തോടു കൂടെ ഭാര്യയെ തിരഞ്ഞെടുക്കുന്നത് ലോകം വയ്ക്കുന്ന ഒരു നിലവാരമാണ്. എന്നാല്‍ നിങ്ങള്‍ ദൈവത്തെ സേവിക്കുന്ന ഒരു വ്യക്തിയെങ്കില്‍ നിങ്ങള്‍ക്കുള്ള ഭക്തി പൂര്‍വ്വമായ ആഗ്രഹങ്ങള്‍ ഉള്ള ഒരു വ്യക്തിയെ ആയിരിക്കണം നിങ്ങളും അന്വേഷി ക്കേണ്ടത്.

”ഈ കാര്യത്തില്‍ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുത്” എന്ന് 4:6-ല്‍ പറയുന്നു. അതിനര്‍ത്ഥം മറ്റൊരാളിന്റെ ഭാര്യയോട് അമിതമായ അടുപ്പം കാണിക്കരുത് എന്നാണ്. അപ്രകാരമുള്ള വ്യക്തികളോട് ”ദൈവം പ്രതികാരം ചെയ്യും.” എതിര്‍ലിംഗത്തില്‍പ്പെട്ട ആളുകളോട് ബന്ധമുണ്ടാക്കുന്നതില്‍ നമുക്ക് വളരെ ശ്രദ്ധവേണം. കാരണം തെസ്സലോനിക്യര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലേതു പോലെ ലൈംഗികാതിക്രമങ്ങള്‍ പാപകരമാണെന്ന ബോധമില്ലാത്ത ഒരു കാലഘട്ട ത്തിലാണ് നാമും ജീവിക്കുന്നത്. ഇക്കാലത്തു സഭകളിലുള്ള ചെറുപ്പക്കാരുടെ ഇടയിലും സുവിശേഷ പ്രവര്‍ത്തകരുടെ ഇടയിലും നിര്‍ഭാഗ്യവശാല്‍ ലൈംഗിക അധാര്‍മ്മികത വളരെയുണ്ട്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നാം ലോകമനുഷ്യ രില്‍ നിന്നും വിഭിന്നരാണ് എന്നത് വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ്. അപ്രകാ രമുള്ള നമ്മുടെ സാക്ഷ്യവും പ്രധാനമാണ്. നിങ്ങളുടെ ശരീരത്തെ ഈ വക കാര്യ ങ്ങളില്‍ വിശുദ്ധിയില്‍ സൂക്ഷിക്കേണ്ടതെങ്ങനെയെന്നു നിങ്ങള്‍ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ നിങ്ങള്‍ കര്‍ത്താവിനോട് ദോഷം ചെയ്യുന്നു. ശിംശോനും ദാവീദും ഇപ്രകാരമുള്ള വീഴ്ചകള്‍ കാരണമായി തങ്ങളുടെ ജീവിതത്തില്‍ ദൈവത്തെ പരാജയപ്പെടാന്‍ ഇടയാക്കിയവരാണ്. അവരെപ്പോലെ ഇക്കാലത്തും അനേകരുണ്ട്. 4:11-ല്‍ പൗലൊസ് വിശ്വാസികളെ ഇപ്രകാരം പ്രബോധിപ്പിക്കുന്നു. ”സ്വന്ത കൈകൊണ്ട് വേല ചെയ്ത് അദ്ധ്വാനിച്ചും സ്വന്ത കാര്യം നോക്കിയും ആരോടും കലഹിക്കാതെ സ്വച്ഛമായ ജീവിതം നയിക്കുവാനുള്ള അഭിലാഷം ഉണ്ടായിരിക്കണം.” 2 കൊരി.5:9-ല്‍ ദൈവത്തെ പ്രസാദിപ്പിക്കുക എന്നതാണ് തന്റെ ജീവിതാഭിലാഷം എന്നു പൗലൊസ് പറയുന്നു. അതിനു വിരുദ്ധമായ ഒരു പ്രസ്താവനയല്ല അദ്ദേഹം ഇവിടെ നടത്തുന്നത്. എപ്പോഴും സമാധാനത്തോടെ ആരോടും കലഹിക്കാതെ സ്വന്തം കൈകൊണ്ടു വേല ചെയ്തു സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കി ജീവിക്കുവാന്‍ നമുക്കു കഴിയണം. പരകാര്യങ്ങളില്‍ ഇടപെടരുത്. ഈ വാക്യം നാം മനസ്സു വെച്ചു ശ്രദ്ധിക്കേണ്ട വലിയ ഒരു പ്രബോധനം തന്നെയാണ്.


ക്രിസ്തുവിന്റെ മേഘങ്ങളിലെ വരവ്


4:13-18-ല്‍ കര്‍ത്താവിന്റെ രണ്ടാം വരവില്‍ കാര്യങ്ങള്‍ എങ്ങനെയാകുമെന്നു നമ്മോടു പറയുന്നു: ”നിദ്രകൊള്ളുന്നവരെക്കുറിച്ച് നിങ്ങള്‍ അറിയാതിരിക്കരുതെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.” അതു കര്‍ത്താവില്‍ മരിച്ചവരെക്കുറിച്ചുള്ള ഒരു പ്രസ്താവമാണ്. യേശു മരിക്കുകയും ജീവിച്ചെഴുന്നേല്‍ക്കുകയും ചെയ്തതുപോലെ ക്രിസ്തുവില്‍ മരിച്ചവരും ഉയിര്‍ത്തെഴുന്നേല്‍ക്കും. കര്‍ത്താവു വരുമ്പോള്‍ ജീവിച്ചിരിക്കുന്നവരായ നാം രൂപാന്തരപ്പെടും. മുന്‍പ് ക്രിസ്തുവില്‍ മൃതരായവര്‍ പുനരുത്ഥാനം ചെയ്യും. അവര്‍ കല്ലറ വിട്ടെഴുന്നേല്‍ക്കും. അത് ഒന്നാമത്തെ പുനരുത്ഥാനം. അവരോടൊന്നിച്ചു കര്‍ത്താവിനെ എതിരേല്‍ക്കുവാന്‍ ജീവനോടിരി ക്കുന്ന നാമും മേഘങ്ങളില്‍ എടുക്കപ്പെടും. അടുത്ത ആയിരം വര്‍ഷം വരെ അവിശ്വാസികള്‍ പുനരുത്ഥാനം ചെയ്യുകയില്ല. അവര്‍ രണ്ടാം പുനരുത്ഥാനത്തിങ്കല്‍ എഴുന്നേല്‍ക്കും.

കര്‍ത്താവിന്റെ വരവ് ഗംഭീര നാദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ ആയിരിക്കും. അപ്പോള്‍ എല്ലാ വിശുദ്ധരും കര്‍ത്താവിനെ എതിരേല്‍ക്കുവാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും. തന്റെ മടങ്ങിവരവിനെക്കുറിച്ച് യേശു ശിഷ്യന്മാരോട് സംസാരിച്ച വേളയില്‍ ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ”അതാ അവന്‍ അവിടെ” എന്നോ ”ഇതാ ഇവിടെ” എന്നോ ”അവന്‍ രഹസ്യമായി വന്നിരിക്കുന്നു” എന്നോ ആരെങ്കിലും പറയുന്നതു കേട്ടാല്‍ വിശ്വസിക്കരുത്” (മത്താ.24:26). ഇന്ന് അനേകര്‍ വിശ്വസിക്കുന്നതുപോലെ തനിക്ക് ഒരു രഹസ്യവരവ് ഇല്ല എന്നു തന്നെയാണ് കര്‍ത്താവ് പറഞ്ഞത്. മിന്നല്‍ കിഴക്കു നിന്നു പടിഞ്ഞാറോളം പ്രകാശിക്കുന്നതു പോലെ ആയിരിക്കും അവിടുത്തെ വരവ്. എല്ലാ കണ്ണുകളും അതു ദര്‍ശിക്കും.

എപ്പോഴായിരിക്കും കര്‍ത്താവിന്റെ വരവ്? അതിന്റെ ഉത്തരവും കര്‍ത്താവ് നല്‍കിയിരിക്കുന്നു. ”കഷ്ടത്തിന്റെ ആ സമയം കഴിഞ്ഞ ഉടനെ” (മത്താ.24:29). കഷ്ടത്തിനു മുമ്പ് ക്രിസ്തു തന്റെ വിശുദ്ധരെ എടുത്തു കൊള്ളും എന്ന് അനേകര്‍ വിശ്വസിക്കുന്നു. എന്നാല്‍ അങ്ങനെയുള്ള ഒരു വാക്യമെങ്കിലും മുഴു ബൈബിളിലും നാം കണ്ടെത്തുകയില്ല. അതു മനുഷ്യ നിര്‍മ്മിതമായ ഒരു ഉപദേശമാണ്. തന്റെ വരവ് മഹോപദ്രവത്തിനു ശേഷമാണ് എന്നു യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇവിടെ 4:16,17 വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മത്താ.24:30,31-ല്‍ യേശു പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ തന്നെയാണ്. യേശു കാഹളധ്വനിയോടെ മേഘങ്ങളില്‍ പ്രത്യക്ഷപ്പെടുകയും വിശുദ്ധരെ ചേര്‍ത്തു കൊള്ളുകയും ചെയ്യുമെന്ന്.

5:2-ല്‍ ”കള്ളന്‍ രാത്രിയിലെന്ന പോലെ കര്‍ത്താവിന്റെ നാള്‍ വരും” എന്നു നാം വായിക്കുന്നു. കള്ളന്മാര്‍ തങ്ങളുടെ വരവ് വിളംബരം ചെയ്തിട്ടല്ല വരുന്നത്, അപ്രതീക്ഷിതമായിട്ടാണ്. ഇപ്രകാരം കര്‍ത്താവിന്റെ വരവും അപ്രതീക്ഷിതമായിട്ടായി രിക്കും. അവിശ്വാസികള്‍ വിസ്മയിച്ചുപോകും.

എന്നാല്‍ വെളിച്ചത്തിന്റെ മക്കളായ നാം നമ്മുടെ കര്‍ത്താവിനെ പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നവരാണ് (5:4). നാം ഇരുട്ടിലല്ല ജീവിക്കുന്നത്. അതുകൊണ്ടു നാം ആത്മാവില്‍ ഉറങ്ങുന്നവരായിട്ടല്ല ആയിരിക്കേണ്ടത്, മറിച്ച് ഉണര്‍ന്നിരിക്കണം (5:6). നാം ഉറങ്ങുകയാണോ ഉണര്‍ന്നിരിക്കുകയാണോ എന്ന് എങ്ങനെ അറിയാം? ഉറങ്ങുന്ന വ്യക്തി തന്റെ ചുറ്റുമുള്ള യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് ബോധവാനല്ല. അതൊക്കെ അയാളുടെ കണ്ണിന് മറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ അയ ഥാര്‍ത്ഥമായ കാര്യങ്ങളുടെ, സ്വപ്നങ്ങളുടെ, ലോകത്താണ് അയാള്‍. അവയാണ് അയാളെ സംബന്ധിച്ച് യാഥാര്‍ത്ഥ്യമായി തോന്നുന്നത്. അപ്രകാരം ആത്മീയമായി ഉറങ്ങുന്ന ഒരു വിശ്വാസിക്കു നിത്യമായ കാര്യങ്ങളെക്കുറിച്ചുള്ള ഒരു അവബോധം മങ്ങിപ്പോകുകയും ഈ ലോകത്തിലെ താല്‍ക്കാലിക കാര്യങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളായി തന്റെ ബോധമണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ സ്വര്‍ഗ്ഗീയമായവ മാത്രമാണ് നിത്യമായ സത്യം. ഇപ്രകാരം ഉറങ്ങുന്ന വിശ്വാസി കള്‍ക്ക് കര്‍ത്താവിന്റെ വരവ് തികച്ചും അപ്രതീക്ഷിതമായിരിക്കും. എന്നാല്‍ പൗലൊസ് പറയുന്നു: നാം ആ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. നമുക്കു ചുറ്റുമുള്ള ആളുകള്‍ കാര്യങ്ങളൊക്കെ സമാധാനപരവും സുരക്ഷിതവുമാണ് എന്ന സങ്കല്‍പ്പത്തിലായിരിക്കും (5:3). എന്നാല്‍ നാശം പെട്ടെന്ന് അപ്രതീക്ഷിതമായി തന്നെ വരും.

ഒരു സ്ത്രീക്ക് പ്രസവവേദന വരുമ്പോലെ നാശം പെട്ടെന്ന് വരുമെന്ന് ഇവിടെ പറയുന്നു (5:3). യേശുവും ഇതേ പ്രയോഗം തന്നെ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഉപയോഗിച്ചിരിക്കുന്നു (മത്താ.24:8). ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിനു മുമ്പ് മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന പ്രസവവേദന അനുഭവി ക്കണമെന്നു സ്ത്രീകള്‍ക്കൊക്കെ അറിയാം (ചില സ്ത്രീകള്‍ അത് മരണവേദന പോലെ കടുത്ത വേദനയായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്). അതിനുശേഷം മാത്രമാണ് കുഞ്ഞ് പുറത്തേക്കു വരുന്നത്. ക്രിസ്തു പ്രത്യക്ഷനാകുന്നതിനു മുമ്പുള്ള വേദന നിറഞ്ഞ കഷ്ടത്തിന്റെ ഒരു ചിത്രമാണിത്. വേദനാനുഭവം കൂടാതെ ഒരു കുഞ്ഞും ജനിച്ചിട്ടില്ല – വേദനാപൂര്‍ണ്ണമായ കഷ്ടം കൂടാതെ: കഷ്ടത്തിനുമുമ്പ് ക്രിസ്തു പ്രത്യക്ഷപ്പെടുന്നില്ല. നാം ആ കാലത്തെ ഭയപ്പെടുന്നില്ല. നാം ഇവിടെ ആയിരിക്കുവാനും തന്റെ സാക്ഷികളായി നിന്നുകൊണ്ട് സുവിശേഷത്തിനുവേണ്ടി ജീവന്‍ വയ്ക്കുവാനും കര്‍ത്താവ് നമ്മെ അനുവദിക്കുന്നുവെങ്കില്‍ അത് വളരെ വലിയ മഹത്വം തന്നെയാണ്.


അന്തിമ ഉപദേശങ്ങള്‍


5:12-ല്‍ ”നമ്മുടെ ഇടയില്‍ അദ്ധ്വാനിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യുന്നവരെ ഏറ്റവും വിലമതിക്കണം” എന്നു പറഞ്ഞിരിക്കുന്നു. നമുക്ക് ഇടയശുശ്രൂഷ ചെയ്യുന്ന മൂപ്പന്മാരെയും നമുക്ക് വചനം പഠിപ്പിച്ചു തരുന്ന മൂപ്പന്മാ രെയും ഏറ്റവും വിലമതിക്കുകയും ആദരവു കാട്ടുകയും ചെയ്യണം. ബഹുമാനത്തിന്റെ ഈ കടം കൊടുത്തുതീര്‍ക്കുവാനുള്ള സാമ്പത്തിക കടം പോലെ തന്നെയാണ്. പൊതുവെ ക്രിസ്ത്യാനികളുടെ ഇടയില്‍ രണ്ടു പാരമ്യങ്ങള്‍ കാണാറുണ്ട്. ഒരു കൂട്ടര്‍ തങ്ങളുടെ നേതാക്കന്മാരെ ദേവന്മാരെപ്പോലെ ആരാധിക്കുമ്പോള്‍ മറ്റേ കൂട്ടര്‍ ബഹുമാനമോ അഭിനന്ദനമോ കാട്ടുവാന്‍ വിമുഖതയുള്ളവരാണ്. ഇക്കാര്യത്തില്‍ ദൈവത്തിന്റെ കല്പന നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ നഷടം നിങ്ങള്‍ക്കു തന്നെ.

5:14-18 വാക്യങ്ങളില്‍ പൗലൊസ് ചുരുക്കമായിട്ടെങ്കിലും ശക്തിയുള്ള 9 പ്രബോധനങ്ങള്‍ നല്‍കുന്നു. ”ക്രമം കെട്ടവരെ ബുദ്ധിയുപദേശിക്കുക, ഉള്‍ക്കരു ത്തില്ലാത്തവരെ ധൈര്യപ്പെടുത്തുക, ബലഹീനരെ സഹായിക്കുക, എല്ലാവരോടും ദീര്‍ഘക്ഷമ കാണിക്കുക, ആര്‍ക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കുക, മറ്റുള്ളവരുടെ നന്മ ലക്ഷ്യമാക്കുക, എല്ലായ്‌പ്പോഴും സന്തോഷിക്കുക, ഇടവിടാതെ പ്രാര്‍ത്ഥിക്കുക (അതായത് എല്ലായ്‌പ്പോഴും പ്രാര്‍ത്ഥനയുടെ ആത്മാവിലായിരിക്കുക) എല്ലാറ്റിനും നന്ദി കരേറ്റുക – കാരണം ഇതെല്ലാം നമ്മെക്കുറിച്ചുള്ള ദൈവഹിതമാണ്.

5:19-21-ല്‍ പ്രവചനവരത്തെ സംബന്ധിച്ചുള്ള ചില ഉപദേശങ്ങള്‍ പൗലൊസ് നല്‍കുന്നു. പ്രവചിക്കുന്നവര്‍ക്കും പ്രവചനം കേള്‍ക്കുന്നവര്‍ക്കും ഒരു പോലെ പ്രയോജനമാണിവ. പരിശുദ്ധാത്മാവ് നിങ്ങള്‍ക്കു സംസാരിക്കുവാന്‍ ഒരു വചനം നല്‍കുന്നു എങ്കില്‍ എഴുന്നേറ്റ് സംസാരിക്കുക. ആ അഗ്നിയെ കെടുത്തരുത്. ശ്രോതാ ക്കള്‍ ”പ്രവചന ശബ്ദം” (സഭായോഗത്തില്‍ സംസാരിക്കപ്പെടുന്ന ദൈവവചനത്തെ) നിന്ദിക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. എന്നാല്‍ കേള്‍ക്കുന്നതെല്ലാം അപ്പാടെ വിഴുങ്ങരുത്. ഇക്കാലത്ത് ഒടുവില്‍ പറഞ്ഞ കാര്യം വളരെ പ്രാധാന്യമര്‍ഹി ക്കുന്നു. കാരണം കള്ള പ്രവചനം ഇക്കാലത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. കേള്‍ക്കുന്ന പ്രവചനം ദൈവത്തില്‍ നിന്നാണോ അല്ലയോ എന്ന് സ്വന്തം വിവേചനാ ശക്തി കൊണ്ട് തിരിച്ചറിയേണ്ടിയിരിക്കുന്നു. തങ്ങള്‍ക്ക് ആത്മീയവര്‍ദ്ധന നല്‍കുന്നവ ഏറ്റെടുക്കുകയും ശേഷിച്ചതിനെ തള്ളിക്കളയുകയും വേണം. ഒരു ഉദാഹരണം: പഴത്തിന്റെ തൊലി ഉരിഞ്ഞു കളയുംപോലെ. ആത്മീയമായി പക്വത പ്രാപിച്ചവര്‍ പ്രവചിക്കുമ്പോള്‍ തൊലിയുടെ കനം കുറഞ്ഞ് കുറഞ്ഞ് വരും. 5:22-23-ല്‍ എല്ലാ തിന്മയും വിട്ടുകളയാനായി നമ്മെ പ്രബോധിപ്പിക്കുന്നു. അങ്ങനെ നാം ചെയ്താല്‍ സമാധാനത്തിന്റെ ദൈവം നമ്മെ ആത്മാവിലും പ്രാണനിലും ദേഹത്തിലുമുള്ള എല്ലാ കളങ്കവും നീക്കി ശുദ്ധീകരിക്കുമെന്നും കര്‍ത്താവിന്റെ മടങ്ങിവരവു വരെയും കാക്കുമെന്നും ഉറപ്പു നല്‍കുന്നു.

ബൈബിളിന്റെ ഇതരഭാഗങ്ങളില്‍ കാണുന്നതിനേക്കാള്‍ അധികം വ്യ ക്തതയോടെ, മനുഷ്യന്‍ ആത്മാവ്, പ്രാണന്‍, ശരീരം എന്നീ മൂന്ന് ഘടകങ്ങള്‍ ചേര്‍ന്നതാണെന്ന് 5:23-ല്‍ പറയുന്നു. മനുഷ്യന്‍ ദൈവത്തിന്റെ കൂടാരമാണ്. പഴയനിയമത്തില്‍ കാണുന്ന സമാഗമന കൂടാരത്തിന് മൂന്ന് ഭാഗങ്ങളുണ്ടായിരുന്നു. അതിവിശുദ്ധസ്ഥലം, വിശുദ്ധസ്ഥലം, പ്രാകാരം എന്നിങ്ങനെ. ഇപ്രകാരം തന്നെ മനുഷ്യനെന്ന കൂടാരത്തിലും ആത്മാവ്, ദേഹി, ദേഹം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. അന്ന് ദൈവം വസിച്ചത് അതിവിശുദ്ധ സ്ഥലത്തായിരുന്നു. അതു കാണിക്കുന്നത് ഇന്നു ദൈവം നമ്മുടെ ആത്മാവിലാണ് വസിക്കുന്നതെന്നാണ്. അതുതന്നെയാണ് നമ്മിലെ ഏറ്റവും പ്രധാന ഭാഗം. നമ്മിലെ ദേഹി അല്ലെങ്കില്‍ പ്രാണന്‍ എന്നാല്‍ നമ്മുടെ മനസ്സും വികാരങ്ങളും ഇച്ഛയും ഒക്കെ ഇരിക്കുന്ന യിടമാണ്. നമ്മുടെ മനസ്സിലും വികാരങ്ങളിലുമല്ല ദൈവം ഇരിക്കുന്നത്. ആത്മാവിലാണ്. അവിടെ മനസ്സാക്ഷിയും ദൈവസ്വഭാവത്തെ സ്വീകരിക്കാനുള്ള ശക്തിയും ഇരിക്കുന്നു.